തിരുവനന്തപുരം : പെരുന്തച്ചന് സിനിമയുടെ സംംവിധായകന്‍ അജയന് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പെരുന്തച്ചന് എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ആളാണ് ഇയാള്‍.
തോപ്പില്‍ ഭാസിയുടേയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്. ഡോ. സുഷമയാണ് ഭാര്യ, പാര്‍വതി, ലക്ഷ്മി എന്നിവര്‍ മക്കളാണ്.
1990ല്‍ പുറത്തിറങ്ങിയ പെരുന്തച്ചനിലൂടെ നവാഗത സംവിധായകനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍ അജയനെ തേടിയെത്തിയിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
അഡയാര്‍ ഫിലം ടെക്നോളജിയില്‍ നിന്നു പഠിച്ചിറങ്ങിയ അജയന് അച്ഛന് തോപ്പില്‍ ഭാസിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത്. അതിനുശേഷം ഭരതന്, പത്മരാജന് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: