നിസ്സാരമായ ഒരു കേസ്സില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ച സുരേന്ദ്രനെതിരെ വീണ്ടും വീണ്ടും കേസ്സുകള്‍ ചുമത്തുകയും നീട്ടിലുടനീളമുള്ള കോടതികളില്‍ കയറ്റിയിറക്കി ഉപദ്രവിച്ചത് ഒരുതരം പകതീര്‍ക്കലും മനുഷ്യത്വ വിരുദ്ധവുമാണ്. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയിലും സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളോട് ഗാന്ധിയന്‍ രീതിയില്‍ പ്രതികരിച്ചത് പര്വ്വതീകരിച്ചുകൊണ്ടാണ് സുരേന്ദ്രനെ ആയുഷ്കാലം മുഴുവന്‍ ജയിലില്‍ അടച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചത്. അടിയന്തരാവസ്ഥയിലെ ക്രൂരകൃത്യങ്ങള്പോലും ലജ്ജിക്കുന്ന തരത്തിലാണ് സുരേന്ദ്രനെ പീഡിപ്പിച്ചത്. അസുഖത്തിന് മുരുന്ന് നല്‍കാതെയും ക്ഷീണമുള്ളപ്പോള്പോലും നിരന്തരമായി യാത്ര ചെയ്യിച്ചും ദ്രോഹിച്ചു. ഇതൊക്കെ കണ്ടിട്ടും ഈ നാട്ടിലെ ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും മിണ്ടുന്നില്ല. കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന അവരെല്ലാം ഏതോ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്.
-ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്, കടമേരി.
തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജനകോടികളുടെ വിശ്വാസം
ജനുവരി ഒന്നിന് വനിതകളെ അണിനിരത്തി മതിലുകള്‍ പണിയുന്നവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നൂറ്റാണ്ടുകളായി ഹൈന്ദവര്‍ പിന്തുടര്‍ന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയുമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ജാതി വേര്‍തിരിവുകള്‍ സൃഷ്ടിച്ചു മതിലുകള്‍ പണിയുന്നവര്‍ ചെയ്യുന്നത് കേരളത്തില്‍ ശ്രീനാരായണ ഗുരുദേവനടക്കം നടത്തിയ സാമൂഹ്യപരിഷ്കരണത്തെ പിന്നോട്ടടിക്കലാണ്. ശബരിമല ജാതി ഭേദമന്യേ സമസ്ത ഹിന്ദുക്കളുടെയും ആരാധന കേന്ദ്രമാണ്. സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കോടതി തന്നെ തീരുമാനിച്ച സാഹചര്യത്തില്‍ യുവതീ പ്രവേശനം മുന്നില്‍ കണ്ടുകൊണ്ട് നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ ഹിന്ദു ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ ഉദ്യമത്തില്‍ കേരളത്തിലെ പരിഷ്കരണ പ്രസ്ഥാനമായ എസ്എന്‍ഡിപിയെ കരുവാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നല്ലവരായ സമുദായംഗങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിനു തിരഞ്ഞെടുത്തത് ശിവഗിരി തീര്‍ത്ഥാടന ദിനം തന്നെ ആയതും വിശ്വാസി സമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്. മാത്രമല്ല നായര്‍ സമുദായ ആചാര്യനായ മന്നത്തു പത്മനാഭന്റെ ജന്മ ജയന്തിക്കു ആയിരങ്ങള്‍ പെരുന്നയില്‍ എത്തുന്നതും ഒന്നാംതീയതിയാണ്.
ഈ പരിപാടിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയം കണ്ടിരിക്കുകയാണ്. മാത്രമല്ല ഈ പരിപാടി സര്‍ക്കാര്‍ പരിപാടിയാണോ പാര്‍ട്ടി പരിപാടിയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ഏതു മതിലുകള്‍ പണിഞ്ഞാലും ആചാരസംരക്ഷണത്തിനായി ഹിന്ദു സമൂഹം ഒറ്റകെട്ടായി നില്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചെറുത്തുനില്‍പ്പിനായി വിശ്വാസി സമൂഹം കൂടുതല്‍ ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കാനും അതിലൂടെ ജനകോടികളുടെ വിശ്വാസത്തെ തുരങ്കം വയ്കാനും നടത്തുന്ന ശ്രമങ്ങളെ സ്ത്രീകള്‍ അടങ്ങുന്ന വിശ്വാസ സമൂഹം ചെറുത്തു തോല്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
-പി.കെ. രാജഗോപാല്‍, അഷ്ടമുടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: