കൊച്ചി: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന വിനോദ് കുമാറിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രോസിക്യൂഷന് സാക്ഷിയായ കണ്ണൂര്‍ കൊഴുമ്മല്‍ സ്വദേശി എം.വി. സത്യന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
2013 ലാണ് വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്. സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുന്നു.
കഴിഞ്ഞ വര്‍ഷം കേസിലെ മറ്റൊരു സാക്ഷിയായിരുന്ന രാമചന്ദ്രനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു. വിനോദ് കുമാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഹര്‍ജിക്കാരന്റെ മൂന്ന് വാഹനങ്ങളും അക്രമികള്‍ നശിപ്പിച്ചു. കഴിഞ്ഞ നവംബര്‍ 22 ന് രാത്രിയില്‍ ഹര്‍ജിക്കാരന്റെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായെന്നും വീടിന്റെ ഗേറ്റിനു മുന്നില്‍ സ്റ്റീല്‍ ബോംബ് പൊട്ടിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പോലീസ് തുടര്‍ നടപടി സ്വീകരിച്ചില്ല. നിര്‍മാണത്തൊഴിലാളിയായ താന്‍ അമ്മയ്ക്കും ഭാര്യക്കുമൊപ്പമാണ് താമസമെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ പോലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: