കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ വഴിയൊരുക്കിയ വിവാദ ലഘുലേഖകള്‍ പോലീസ് പിടിച്ചെടുത്തതല്ലെന്നും വളപട്ടണം എസ്ഐയായിരുന്ന ശ്രീജിത്ത് കൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ച് കെ.എം. ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
വര്‍ഗീയ പ്രചാരണത്തിനുപയോഗിച്ചെന്ന് കണ്ടെത്തി പോലീസ് പിടിച്ചെടുത്ത ലഘുലേഖകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ.ടി. അബ്ദുള്‍ നാസര്‍ പോലീസിന് നല്‍കിയതാണെന്നും ഈ ലഘുലേഖകള്‍ റെയ്ഡ് നടത്തി പിടിച്ചെടുത്തതാണെന്ന തരത്തിലാക്കി ശ്രീജിത്ത് മാറ്റിയെന്നുമാണ് ഷാജിയുടെ ഹര്‍ജിയില്‍ പറയുന്നത്.
യുഡിഎഫുകാരിയായ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. മനോരമയുടെ വീട്ടില്‍ നിന്നാണ് വര്‍ഗീയതയുടെ പേരില്‍ വോട്ടു ചോദിക്കുന്ന വിവാദ ലഘുലേഖകള്‍ പിടിച്ചെടുത്തതെന്ന് എസ്ഐ ശ്രീജിത്ത് സാക്ഷിമൊഴി നല്കിയി
രുന്നു.
എന്നാല്‍, മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളുടെ വിവരങ്ങള്‍ വ്യക്തമാക്കി കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ വിവാദ ലഘുലേഖകള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇപ്പോള്‍ കണ്ണൂര്‍ ടൗണ്‍ എസ്ഐയായ ശ്രീജിത്ത് കൊടേരി മനഃപൂര്‍വം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.
വര്‍ഗീയ പ്രചാരണം നടത്തിയാണ് അഴീക്കോട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.എം. ഷാജി വിജയിച്ചതെന്നാരോപിച്ച് എതിര് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിനാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. ശ്രീജിത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: