തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേയ്ക്ക്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാക്യഷ്ണനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സി.കെ പത്മനാഭന് ആരംഭിച്ച നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. വയനാട് ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരുമാണ് ഇന്നലെ സി.കെ പത്മനാഭന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയത്.
അതേസമയം, ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സി.കെ.പത്മനാഭന്റെ നിലപാട്. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി അയ്യപ്പഭക്തരും സമരപ്പന്തലില്‍ എത്തി സി.കെ.പത്മനാഭന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നുണ്ട്. മൂന്നാം ദിവസവും തുടര്‍ച്ചയായി പി.സി ജോര്‍ജ് എംഎല്‍എ നിരാഹാര പന്തല്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: