ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പതിവ് പോലെ ദേശീയ പാര്‍ട്ടിയായ സിപിഎമ്മിന്റെയും സിപിഐയുടെയും പോരാട്ടം നോട്ടയോട് തന്നെ. രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ വിജയിച്ചെങ്കിലും വോട്ട് ശതമാനത്തില്‍ നോട്ടക്കും താഴെയാണ് സിപിഎം. 1.2 ശതമാനം (4,34,210) വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. നോട്ടക്ക് 1.3 ശതമാനം (4,67,781) വോട്ടുകള്‍.
സാധാരണ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ സംപൂജ്യരാകാറുള്ള സിപിഎം അപ്രതീക്ഷിതമായി രണ്ട് സീറ്റ് ലഭിച്ചത് ആഘോഷമാക്കിയിരുന്നു. തീവ്ര ഇടത് വിഭാഗമായ സിപിഐ (എംഎല്), അഴിമതി സംഘമായ സമാജ്വാദി പാര്‍ട്ടി എന്നിവരുള്‍പ്പെടെ ഏഴ് പാര്‍ട്ടികളടങ്ങിയ ലോക് താന്ത്രിക് മോര്‍ച്ചയെന്ന മുന്നണിയുണ്ടാക്കിയാണ് സിപിഎം രാജസ്ഥാനില്‍ മത്സരിച്ചത്.
തെലങ്കാനയില്‍ സിപിഎമ്മിനും സിപിഐക്കും 0.4 ശതമാനം വീതം വോട്ടു ലഭിച്ചപ്പോള്‍ നോട്ട 1.1 ശതമാനം വോട്ടുകള്‍ നേടി. സിപിഎം 91,099 വോട്ടിലും സിപിഐ 83,215 വോട്ടിലും ഒതുങ്ങിയപ്പോള്‍ നോട്ട 2,24,709 വോട്ടുകള്‍ നേടി. തെലങ്കാനയില്‍ 28 പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കിയായിരുന്നു സിപിഎമ്മിന്റെ പോരാട്ടം. കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിനൊപ്പമായിരുന്നു സിപിഐ. ഛത്തീസ്ഗഡില്‍ സിപിഐക്ക് 0.3 ശതമാനം വോട്ടും നോട്ടക്ക് രണ്ട് ശതമാനം വോട്ടും ലഭിച്ചു. ഇവിടെ സിപിഎമ്മിന് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നില്ല. മധ്യപ്രദേശിലും മിസോറാമിലും സിപിഎമ്മും സിപിഐയും മത്സരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: