ന്യൂദല്‍ഹി: ഭീകരാക്രമണത്തില്‍ നിന്ന് പാര്‍ലമെന്റിനെ സംരക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാജ്യം സ്മരണാഞ്ജലി അര്‍പ്പിച്ചു. പാര്‍ലമെന്റ് ആക്രമണത്തിന്റെ പതിനേഴാം വാര്‍ഷിക ദിനത്തില്‍ ന്യൂദല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ സൈനികരുടെ വീരബലിദാനത്തെ അനുസ്മരിച്ചു.
2001 ഡിസംമ്പര്‍ പതിമൂന്നിനാണ് പാര്‍ലമെന്റ് വളപ്പില്‍ കടന്ന് അഞ്ച് ഇസ്ലാമിക ഭീകരര്‍ വെടിയുതിര്‍ത്തത്. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. അഞ്ചു ഭീകരേയും വധിച്ചു. എന്നാല്‍, ഏറ്റുമുട്ടലില്‍ ദല്‍ഹി പോലീസിലെ ആറ് ഉദ്യോഗസ്ഥരും രണ്ട് സിആര്‍പിഎഫ് ജവാന്മാരും വീരമൃത്യു വരിച്ചു. പാര്‍ലമെന്റ് മന്ദിരത്തിലെ പൂന്തോട്ട ജീവനക്കാരനും കൊല്ലപ്പെട്ടു.
പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രത്യേകം തയാറാക്കിയ ഛായാചിത്രങ്ങളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പൂക്കള്‍ അര്‍പ്പിച്ചു.
ഇന്ത്യയുടെ ജനാധിപത്യത്തേയും ജനാധിപത്യ മൂല്യങ്ങളേയും തകര്‍ക്കാനുള്ള ഭീകരശക്തികളുടെ ശ്രമം അന്നു വിജയിച്ചില്ല, ഇനി ഒരിക്കലും വിജയിക്കുകയുമില്ല, രാഷ്ട്രപതി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: