ശ്രീനഗര്‍: കശ്മീരിലെ സ്കൂള്‍ വിദ്യാര്‍ഥികളെ വരെ ഭീകരവാദത്തിലേക്ക് തള്ളിവിട്ട് അവരുടെ ജീവനെടുക്കുന്ന പാക്കിസ്ഥാന്റെ ക്രൂരതയ്ക്ക് രണ്ടു കുട്ടികള്‍ കൂടി ഇരയായി. ശ്രീനഗറിനടുത്തുള്ള മുജ്ഗുണ്ടില് ലഷ്കര്‍ ഇ തയ്ബ ഭീകരനെ ലക്ഷ്യമിട്ടു സൈന്യം നടത്തിയ ആക്രമണത്തിലാണ് അയാള്‍ക്കൊപ്പമുണ്ടായിരുന്ന പതിനൊന്നാം ക്ലാസുകാരനും ഒന്‍പതാം ക്ലാസുകാരനും കൊല്ലപ്പെട്ടത്.
ഹൈദര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചു നാട്ടില്‍ ശ്രദ്ധനേടിയ സാഖിബ് ബിലാലും മറ്റൊരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഗസ്ത് മുതല്‍ ഈ കുട്ടികളെ കാണാതായിരുന്നു. ഭീകരസംഘടനയില്‍ ചേര്‍ന്നതിനെക്കുറിച്ചു ചില സംശയങ്ങളുണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ വിശ്വസിച്ചിരുന്നില്ല.
മുജ്ഗുണ്ടില് പതിനാറു മണിക്കൂര്‍ ഏറ്റുമുട്ടലിനൊടുവില്‍ വെടിശബ്ദം നിലച്ചപ്പോള്‍ സൈന്യം നടത്തിയ തെരച്ചിലാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാള്‍ ലഷ്കര്‍ ഭീകരനാണെന്നു തിരിച്ചറിഞ്ഞു. ഒപ്പമുള്ള കുട്ടികള്‍ ആരൊക്കെ എന്ന അന്വേഷണത്തിലാണ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സാഖിബ് ബിലാലിനെ തിരിച്ചറിഞ്ഞത്. ബന്ദിപോരയിലെ ഹാജിനില്‍ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരനെ പിന്നീടാണ് തിരിച്ചറിഞ്ഞത്.
സ്കൂള്‍ വിദ്യാര്ഥികളെപ്പോലും ഭീകരരാക്കി ആയുധം നല്കി ഏറ്റുമുട്ടലിനു നിയോഗിക്കുന്ന സംഘടനകള്‍ക്കെതിരെ ജമ്മു കശ്മീരില്‍ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: