ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു ശേഷം ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവു തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റാവു മുഖ്യമന്ത്രിയാകുന്നത്. രാജ്ഭവനില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ തവണ ഉപമുഖ്യമന്ത്രിയായിരുന്ന എംഎല്‍സി പാര്‍ട്ടി നേതാവ് മൊഹമ്മദ് മഹമ്മൂദ് അലിയും റാവുവിനൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച നടന്ന ടിആര്‍എസ് എംഎല്‍എമാരുടെ യോഗത്തില്‍ എതിരില്ലാതെയാണ് റാവുവിനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 88 സീറ്റ് ടിആര്‍എസിനു ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: