ന്യൂദല്‍ഹി: ഇ-ഫാര്‍മസികളുടെ ഓണ്‍ലൈന്‍ മരുന്നു വ്യാപാരം രാജ്യ വ്യാപകമായി ദല്‍ഹി ഹൈക്കോടതി വിലക്കി. എഎപി സര്‍ക്കാരിനോട് വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനും കോടതി നിര്‍ദേശിച്ചു.
പ്രമുഖ ത്വക്രോഗവിദഗ്ധന്‍ സഹീര്‍ അഹമ്മദിന്റെ പരാതിയില്‍ വിധി പറയവെ ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി.കെ. റാവുവും അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലന്നും പല ഓണ്‍ലൈന്‍ കമ്പനികളും ഡ്രഗ് ലൈസന്‍സില്ലാതെയാണ് വില്പന നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിലെ വലിയ വിഭാഗം ആളുകള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: