ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചില് ഒന്നാം സ്ഥാനക്കാരാകാനുളള അവസരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നഷ്ടപ്പെടുത്തി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയോട് തോറ്റു. തോറ്റെങ്കിലും ആറ് മത്സരങ്ങളില്‍ പത്ത് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി യുണൈറ്റഡ് നോക്കൗട്ടില്‍ പ്രവേശിച്ചു.
എട്ട് മാറ്റങ്ങളുമായാണ് യുണൈറ്റഡ് കളിക്കളത്തിലിറങ്ങിയത്. പോള്‍ പോഗ്ബയും തിരിച്ചെത്തി. എന്നിട്ടും വലന്‍സിയയ്ക്ക് മുന്നില്‍ യുണൈറ്റഡ് തലതാഴ്ത്തി.
വലന്‍സിയയ്ക്കുവേണ്ടി കാര്‍ലോസ് സോളര്‍ ഒരു ഗോള്‍ നേടി. രണ്ടാം ഗോള്‍ യുണൈറ്റഡ് താരം ഫില്‍ ജോണ്‍സിന്റെ സംഭാവനയായിരുന്നു. റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
ആറു മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്‍ോടെ ഗ്രൂപ്പ് എച്ചില് ജേതാക്കളായി യുവന്റസും നോക്കൗട്ടില്‍ കടന്നിട്ടുണ്ട്്.
ഗ്രൂപ്പ്് എഫില്‍ ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹോഫന്‍ഹീമിനെ തോല്‍പ്പിച്ചു. ലിറോയ് സാനെയാണ് സിറ്റിയുടെ രണ്ട് ഗോളുകളും നേടിയത്്.
ഒരു ഗോളിന് പിന്നിട്ടുനിന്ന സിറ്റി തകര്‍പ്പന്‍ പ്രകടനത്തിലാണ് വിജയം സ്വന്തമാക്കിയത്. പതിനേഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രാമെറിക്കാണ് ഹോഫന്‍ഹീമിനെ മുന്നിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: