മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് സ്വന്തം തട്ടകത്തില്‍ നാണംകെട്ട തോല്‍വി. ഗ്രൂപ്പ് ജിലെ അവസാന മത്സരത്തില്‍ സിഎസ്കെഎ , മോസ്ക്കോ
മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയലിനെ അട്ടിമറിച്ചു. സാന്റിയാഗോ ബെര്ണാബേയില് റയലിന്റെ വമ്പന്‍ തോല്‍വിയാണിത്. അതേസമയം സിഎസ്കെഎ തുടര്‍ച്ചയായ രണ്ടാം തവണയാണ് റയലിനെ കീഴടക്കുന്നത്. ഒക്ടോബറില്‍ സ്വന്തം തട്ടകത്തില്‍ അവര്‍ മടക്കമില്ലാത്ത ഒരു ഗോളിന് റയലിനെ വീഴ്ത്തിയിരുന്നു.
റയലിനെ അട്ടിമറിച്ചെങ്കിലും സിഎസ്കെഎയ്ക്ക് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ കടക്കാനായില്ല. ആറു മത്സരങ്ങളില്‍ ഏഴു പോയിന്റുനേടിയ അവര്‍ ഗ്രൂപ്പില്‍ ഏറ്റവും പിന്നിലായി. അതേസമയം ആറു മത്സരങ്ങളില്‍ പന്ത്രണ്ടു പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി റയല്‍ പ്രീ ക്വാര്‍ട്ടറിലെത്തി.
അവസാന മത്സരത്തിന് മുമ്പേ ഗ്രൂപ്പ് ജേതാക്കളായതിനാല്‍ സ്ഥിരം കളിക്കാരെ പുറത്തിരുത്തിയാണ് റയല്‍ മാഡ്രിഡ് സിഎസ്കെഎക്കെതിരെ പോരാടനിറങ്ങിയത്. ഇത് റയലിന് വിനയായി. തകര്‍ത്തുകളിച്ച സിഎസ്കെഎ ആതിഥേയരെ വരിഞ്ഞുമുറുക്കി. ചലോവ്, ചെന്നിക്കോവ് , സിഗുര്‍സണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: