ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനരഹിത ആരോപണങ്ങള്‍ പൊളിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഈ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. എല്ലാം സുതാര്യമായിരുന്നു. അത് കോടതി വിധിയിലൂടെ അത് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് ഈ കേസില്‍ ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. എല്ലാം സുതാര്യമായിരുന്നു. അത് കോടതി വിധിയിലൂടെ തെളിയുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ട എന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റഫാല്‍ ജെറ്റ് വിമാനത്തിന്റെ ഗുണമേന്മയില് സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: