റിയാദ് : അടുത്ത വര്‍ഷത്തെ ഹജ്ജ് ഒരുക്കത്തിനുള്ള കരാറില്‍ ഇന്ത്യയും- സൗദിയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ്- ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സലേഹ് ബിന്‍ താഹിര്‍ ബെന്റര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
അടുത്ത വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് കൂടുതല്‍ വിസ അനുവദിക്കണമെന്ന് ഇന്ത്യ സൗദി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരു്ന്നു. ഇതുകരാറില് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ മാറ്റങ്ങള്‍ കരാറിലുണ്ട്. മസ്ജിദുള് ഹറമിനടുത്ത് ഒരു കിലോമീറ്ററിനുള്ളില്‍ താമസ സൗകര്യം ഒരുക്കുന്ന ഗ്രീന്‍ കാറ്റഗറി അടുത്ത വര്‍ഷം മുതല്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സൗകര്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. മസ്ജിതില് നിന്നുള്ള ദൂരത്തിന് അനുസരിച്ചാണ് കാറ്റഗറി നിശ്ചയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ ഏറെയും അസീസിയ കാറ്റഗറിയിലാണ് ഈവര്‍ഷം ഹജ്ജ് നിര്‍വ്വഹിച്ചത്. ഇവിടെ താമസിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനും, വാഹന സൗകര്യവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: