കൊളംബോ : ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് സിരിസേനയുടെ നടപടി നിയമവിരുദ്ദമാണെന്ന് സുപ്രീം കോടതി വിധി. പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടുവര്‍ഷം കൂടി ശേഷിക്കേ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ട സിരിസേനയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി അറിയിച്ചു.
ഏഴംഗ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൂടാതെ അഞ്ചുവര്‍ഷം കാലാവധിയുള്ള പാര്‍ലമെന്റിനെ നാലരവര്‍ഷം തികയ്ക്കുന്നതിനു മുമ്പ് പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് നളിന്‍ പെരേര വിധി പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ സിരിസേനയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എളുപ്പത്തില്‍ ഇംപീച്ച് ചെയ്യാന്‍ അംഗങ്ങള്‍ക്കാകും.
പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമ സിംഗയെ കഴിഞ്ഞ ഒക്ടോബര്‍ 26ന് സിരിസേന പുറത്താക്കി രാജ പക്സയെ നിയമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി ശ്രീലങ്കന്‍ ഭരണകൂടം പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: