കൊച്ചി: കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായില്‍ നിന്നും 100 കോടി രൂപ വാങ്ങിയെന്ന ആരോപണവുമായി എ.പി അബ്ദുള്ളക്കുട്ടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം സുനിശ്ചിതമാക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് അബ്ദുള്ളക്കുട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ ആരോപിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
CPM ലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി
മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് BJP യുടെ വിജയം സുനിശ്ചിതമാക്കാൻ കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സീതാറാം യെച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളിൽ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കന്ന വിവരം
രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ BJP യെ ജയിപ്പിച്ച് കൊടുത്തത് cpm സാന്നിദ്ധ്യമാണ്
രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ BJP യിലെ ദർവേന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ് CPM സ്ഥാനാർത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്.
ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയ്മാണ് ഇവർ പയറ്റിയത്.
cpm പാർട്ടി കോൺഗ്രസ്സിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ എടുത്ത അടവ് നയം എന്തായിരുന്നു?
,,
BJP വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം ,, ഈ പാർട്ടി തത്വമാണ് പ്രകാശ് കരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറ വെച്ചത്. ഇതിന് cpm വലിയ വില കൊടുക്കേണ്ടി വരും
തീർച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: