ന്യൂദല്‍ഹി: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നില്‍ അയ്യപ്പഭക്തന് വേണുഗോപാലന്‍ നായര്‍ ആത്മാഹുതി ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന് പറഞ്ഞിരുന്നു. എന്നാല്‍ മരണത്തെ കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് നുണ പ്രചരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേണുഗോപാലന്‍ നായരുടെ മൊഴി മജിസ്ട്രേറ്റ് എടുത്തുവെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഔദ്യോഗികമായി ഒരു രേഖയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണുഗോപാലന്‍ നായര്‍ 3.30ന് തന്റെ സഹോദരന് നല്കിയ മൊഴിയും സ്മരപ്പന്തലില് ഉണ്ടായ ബിജെപി നേതാവ് സി.കെ പത്മനാഭനോടും മറ്റ് പ്രവര്‍ത്തകരോടും പറഞ്ഞതും മരണമൊഴിയായി കണക്കാക്കുകയില്ലേയെന്നും ശ്രീധരന് പിള്ള ചോദിച്ചു.
പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്പ് പോലീസ് കമ്മീഷണറെ കൊണ്ട് പ്രസ്താവന ഇറക്കിയെന്നും മജിസ്ട്രേറ്റ് വേണുഗോപാലന്‍ നായരുടെ മൊഴി എടുത്തതായി തനിക്ക് അറിവില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് സിപിഎം എന്നും പിള്ള വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: