തിരുവനന്തപുരം : തലസ്ഥാനത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദ്ദിച്ച നാല് എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
പോലീസിനെ ആക്രമിച്ച ഇവരുടെ അറസ്റ്റ് വൈകുന്നതില്‍ അന്വേഷ സംഘത്തിന് വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. കൂടാതെ അക്രമമുണ്ടായ ശേഷവും പോലീസ് നിര്‍ജീവമായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗവും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ബുധാനാഴ്ച പാളയം യുദ്ധ സ്മാരകത്തിനു സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. സിഗ്നല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബൈക്ക് തടഞ്ഞപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു.
എസ്പി ക്യാമ്പിലെ വിനയ ചന്ദ്രന്, ശരത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും എസ്എഫ്ഐക്കാര്‍ സ്റ്റേഷനില്‍ എത്തി ഇവരെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: