ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇംഗ്ലീഷ് നോവലിസ്റ്റും ബംഗാള്‍ സ്വദേശിയുമായ അമിതാവ് ഘോഷിന്. സാഹിത്യമേഖലക്കുള്ള സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് ഘോഷിനെ തെരഞ്ഞെടുത്തത്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രമുഖ നോവലിസ്റ്റ് പ്രതിഭാ റേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് 54ാമത്തെ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
1956ല്‍ കല്‍ക്കത്തയില്‍ ജനിച്ച ഘോഷിനെ 2007ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ദ ഷാഡോ ലൈന്‍സ് എന്ന കൃതി സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഇന്‍ ആന്‍ ആന്റിക് ലാന്റ്, സീ ഓഫ് പോപ്പീസ്, സര്‍ക്കിള്‍ ഓഫ് റീസന്‍, ദ കല്‍ക്കത്താ ക്രോമോസോം, ദ ഗ്ലാസ് പാലസ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഘോഷ് പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി സാഹിത്യ സൃഷ്ടികള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും മഹത്തായ ദിനമാണെന്നും ഘോഷ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: