ന്യൂയോര്‍ക്ക്: ഗ്വാട്ടിമാലയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച ഏഴു വയസുകാരി യുഎസ് അധികൃതരുടെ കസ്റ്റഡിയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. അച്ഛനൊപ്പം യുഎസ്-മെക്സിക്കന്‍ അതിര്‍ത്തി കടന്നെത്തിയ പെണ്‍കുട്ടിയാണ് കസ്റ്റഡിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്.
ദിവസങ്ങളോളം ഭക്ഷണമില്ലാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അവശയായ പെണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന അമേരിക്കയുടെ വിലക്കുകള്‍ കണക്കിലെടുക്കാതെയാണ് ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്ന് അഭയാര്‍ഥികളെത്തുന്നത്. സമീപകാലത്ത് 7,500ത്തോളം അഭയാര്‍ഥികള്‍ യുഎസ്-മെക്സിക്കന്‍ അതിര്ത്തിയിലെത്തിയതായാണ് കണക്കുകള്‍. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: