തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ മനം നൊന്ത് അയ്യപ്പ ഭക്തന് ആത്മാഹുതി ചെയ്തതില്‍ പോലീസ് നടത്തിയ കള്ളക്കളി പുറത്ത്. ഇതിന് ശബരിമലവിഷയവുമായി ബന്ധമില്ലെന്നു വരുത്താന്‍ പോലീസ് രാഷ്ട്രീയ നീക്കം നടത്തുകയായിരുന്നു എന്നും വ്യക്തമായി.
സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിനു സമീപം വച്ച് ദേഹത്ത് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായ പൊള്ളലേറ്റ വേണുവിനെ സംഭവത്തിനു സാക്ഷികളായിരുന്ന പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികില്‍സയിലിരിക്കെ മരിച്ചു .
മരണം ആത്മഹത്യയാണെന്നും ശബരിമല പ്രശ്നങ്ങളുമായി ബന്ധമില്ലെന്നും ഉടന്‍ തന്നെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പത്രക്കുറിപ്പിറക്കി. അന്വേഷണം നടത്തും മുമ്പ് പോലീസ് നിഗമനത്തിലെത്തിയതാണ് പുലിവാലായത്. മരണമൊഴിയില്‍ ഇക്കാര്യം പറഞ്ഞതായിട്ടായിരുന്നു ഭാഷ്യം.
95 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിലെത്തിയ വേണുഗോപാല്‍ മരിക്കും വരെ അബോധാവസ്ഥയിലായിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്്. അബോധാവസ്ഥയില്‍ ഉള്ള ഒരാള്‍ എങ്ങനെ മൊഴി നല്കി എന്ന ചോദ്യത്തിനുത്തരമില്ല.
വേണുഗോപാലിന്റെ മരണവാര്‍ത്തയ്ക്കൊപ്പം തന്നെ മരണമൊഴി പുറത്ത് എന്ന വാര്‍ത്തയും ചാനലുകളില്വന്നു. പോലീസും ഡോക്ടറും മരണമൊഴി രേഖപ്പെടുത്തി എന്നും ശബരിമലയുമായോ ബിജെപി സമരവുമായോ ബന്ധമില്ലന്നുമായിരുന്നു വാര്‍ത്ത. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റാണ് ആശുപത്രിയില്‍ എത്തി മൊഴി രേഖപ്പെടുത്തേണ്ട്. മരണ മൊഴി നല്കിയാല് തന്നെ മജിസ്ട്രേറ്റ് വിവരം പുറത്തു പറയാറില്ല. മജിസ്ടേറ്റ് എത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിെല്ലന്ന്് ഒപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കുന്നു.
ശരണം വിളിച്ചാണ് വേണുഗോപാല്‍ ആത്മാഹൂതി ചെയ്തമെന്ന് സാക്ഷികളായിരുന്ന പോലീസുകാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ബോധം മറയും വരെ ശരണം വിളിക്കുന്നതിന് സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും സാക്ഷികളാണ്. ഇവരുടെയൊന്നും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. അതിനു മുന്‍പേ മരണകാരണം സ്ഥിതീകരിച്ചതിന് ഉത്തരം പറയാതെ കുഴയുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: