പെര്‍ത്ത്: പെര്‍ത്തിലെ വേഗപിച്ചില്‍ തുടക്കം മോശമായ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ ഓസീസിനെ ആറിന് 277 റണ്‍സിലേക്ക് ഒതുക്കി. സ്റ്റമ്പെടുക്കുമ്പോള്‍ ഓസീസ് നായകന് ടിം പെയ്നും (16) പാറ്റ് കുമിന്‍സും (11) പുത്താകാതെ നില്ക്കുന്നു.
ഇന്ത്യക്ക് തുടക്കത്തില്‍ പിച്ചിന്റെ ആനുകുല്യം മുതലാക്കാനായില്ല. പേസര്‍മാരായ ഇഷാന്ത് ശര്‍മയേയും ജസ്പ്രീത് ബുംറയേയും ശക്തമായി നേരിട്ട മാര്‍കസ് ഹാരിസ് (70), ആരോണ്‍ ഫിഞ്ച് (50) ഓപ്പണിങ്ങ് കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ 112 റണ്‍സ് നേടി ഓസീസിന് ഉജ്ജ്വല തുടക്കം സമ്മാനിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം ഇന്ത്യന്‍ പേസര്‍മാര്‍ ഭംഗിയായി പന്തെറിഞ്ഞതോടെ ഓസീസിന്റെ വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തി. ഇഷാന്ത് ശര്‍മ 35 റണ്‍സിനും ഹനുമ വിഹാരി 53 റണ്‍സിനും രണ്ട് വിക്കറ്റുകള്‍ വീതം എടുത്തു. ജസ്പ്രീത് ബുംറയ്ക്കും ഉമേഷ് യാദവിനും ഓരോ വിക്കറ്റ് ലഭിച്ചു.
ഓപ്പണര്‍ ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നെത്തിയ ഖ്വാജയെ നിലയുറപ്പിക്കും മുമ്പ് ഉമേഷ് യാദവ് മടക്കിയയച്ചു. ഋഷഭ് പന്ത് ക്യാ്െച്ചടുത്തു. അഞ്ചു റണ്‍സാണ് ഖ്വാജ നേടിയത്. പിന്നീട് വിഹാരി ഓപ്പണര്‍ ഹാരിസിനെ വീഴ്ത്തി. 141 പന്ത് നേരിട്ട ഹാരിസ് പത്ത് ഫോറുകളുടെ അകമ്പടിയില്‍ 70 റണ്‍സ് കുടിച്ചു.
ഷോണ്‍ മാര്‍ഷും ശക്തമായി ചെറുത്തുനിന്നു. നാലാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനൊപ്പം സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ശര്‍മയുടെ പന്തില്‍ ഈ കൂട്ടുകെട്ട് തകര്‍ന്നു. ഏഴ് റണ്‍സ് എടുത്ത ഹാന്‍ഡ്സ്കോമ്പിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സൂപ്പര്‍ ക്യാച്ചിലൂടെ പുറത്താക്കി.
മാര്‍ഷും ട്രാവിസ് ഹെഡും അഞ്ചാം വിക്കറ്റില്‍ 84 റണ്‍സ് അടിച്ചെടുത്തതോടെ ഓസീസ് സ്കോര്‍ ഇരുനൂറ് കടന്നു. 45 റണ്‍സ് എടുത്ത മാര്‍ഷിനെ വിഹാരിയുടെ പന്തില്‍ രഹാനെ പിടികൂടിയതോടെയാണ് ഈ പാര്‍ട്ട്നര്‍ഷിപ്പ് തകര്‍ന്നത്. നേരത്തെ സ്കോര്‍ 24 ല്‍ നില്‍ക്കെ മാര്‍ഷിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈവിട്ടിരുന്നു.
ഉച്ചഭക്ഷണത്തിന് ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 66 റണ്‍സ് എടുത്തു. ലഞ്ചിനുശേഷം ഉമേഷ് യാദവും ജസ്പ്രീത് ബുംറയും തകര്‍ത്തെറിഞ്ഞതോടെ ഓസീസിന് 22 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ചായസമയത്ത് അവരുടെ സ്കോര്‍ മൂന്നിന് 145. അവസാന സെഷനില്‍ ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്്ത്തി.
തുടക്കത്തില്‍ പേസര്‍മാര്‍ക്ക് പ്രതീക്ഷിച്ചപോലെ പന്തെറിയാനായില്ല. ഇഷാന്ത് ശര്‍മയാണ് ആദ്യ പന്തെറിഞ്ഞത്. അറ്റാക്കിങ് ബൗളിങ് കാഴ്ചവയ്ക്കാന്‍ ശര്‍മയ്ക്ക് കഴിഞ്ഞില്ല.
അതേസമയം ജസ്പ്രീത് ബുംറ ശര്‍മയെക്കാള്‍ വേഗത്തില്‍ പന്തെറിഞ്ഞു. പക്ഷെ വിക്കറ്റ് വീഴ്ത്താനായില്ല. ശര്‍മയും ബുംറയും ഏറെ റണ്‍സ് വിട്ടുകൊടുത്തതോടെ ക്യാപ്റ്റന്‍ കോഹ്ലി ബൗളിങ്ങില്‍ മാറ്റം വരുത്തി.
പിന്നീട് ഉമേഷ് യാദവും ഷമിയുമാണ് ബൗളിങ്ങ് ഏറ്റെടുത്തത്. ഷമി തകര്‍ത്തെറിഞ്ഞതോടെ ഓസീസ് ബാറ്റ്സ്മാന്മാര് റണ്‍സ് നേടാന്‍ വിഷമിച്ചു.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ സ്പെഷ്യലിസ്റ്റ് സ്പിന്നറില്ലാതെയാണ് കളിക്കാനിറങ്ങിയത്.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: എംഎസ് ഹാരിസ് സി രഹാനെ ബി വിഹാരി 70, എജെ ഫിഞ്ച് എല്‍ബിഡബ്ളീയു ബി ബുംറ 50, യുടി ഖ്വാജ സി പന്ത് ബി യാദവ് 5, എസ്ഇ മാര്‍ഷ് സി രഹാനെ ബി വിഹാരി 45, പിഎസ്പി ഹാന്‍ഡ്സ്കോമ്പ് സി കോഹ് ലി ബി ശര്‍മ 7, ടിഎം ഹെഡ് സി മുഹമ്മദ് ഷമി ബി ശര്‍മ 58, ടിഡി പെയ്ന് നോട്ടൗട്ട് 16, പിജെ കുമിന്‍സ് നോട്ടൗട്ട് 11, എക്സ്ട്രാസ് 15, ആകെ ആറു വിക്കറ്റിന് 277.
വിക്കറ്റ് വീഴ്ച: 1-112, 2-130, 3-134, 4-148, 5-232, 6-251.
ബൗളിങ്ങ്: ഐ ശര്‍മ 16-7-35-2, ജെജെ ബുംറ 22-8-41-1, യുടി യാദവ് 18-2-68-1, മുഹമ്മദ് ഷമി 19-3-63-0, ജിഎച്ച് വിഹാരി 14-1-53-2. എം വിജയ്് 1-0-10-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: