പാരീസ്: ഏഴു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ എസി മിലാന് യൂറോപ്പ ലീഗില്‍ നിന്ന് പുറത്തായി. നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒളിമ്പിയാകോസിനോട് തോറ്റതിനെ തുടര്‍ന്നാണ് മിലാന് പുറത്തായത്്.
ലാസിയോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത്് എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട് ഗ്രൂപ്പ് എച്ചില് ജേതാക്കളായി നോക്കൗട്ടില്‍ കടന്നു. ഗാസിനോവിച്ച്, ഹാളര്‍ എന്നിവരാണ് ഫ്രാങ്ക്ഫര്‍ട്ടിനായി ഗോള്‍ നേടിയത്. ലാസിയോയുടെ ആശ്വാസ ഗോള്‍ കൊറിയയുടെ വകയായിരുന്നു.
ഗ്രൂപ്പ് ബിയില്‍ സാല്‍സ്ബര്‍ഗിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ സെല്‍റ്റിക്കും നോക്കൗട്ടിലെത്തി. ആറു മത്സരങ്ങളില്‍ ഒമ്പത് പോയിന്റോടെ അവര്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. തോറ്റെങ്കിലും ഗ്രൂപ്പ്് ചാമ്പ്യന്മാരായി സാല്‍സ്ബര്‍ഗ് നോക്കൗട്ടില്‍ സ്ഥാനം പിടിച്ചു.
അതേസമയം റേഞ്ചേഴ്സ് പുറത്തായി. ഗ്രൂപ്പ്് ജിയിലെ അവസാന മത്സരത്തില്‍ അവര്‍ മടക്കമില്ലാത്ത ഒരു ഗോളിന് റാപ്പിഡ് വിയന്നയോട് തോറ്റു. ഡി. ജുബിസിക്കാണ് ഗോള്‍ നേടിയത്്.
ഈ തോല്‍വിയോടെ റേഞ്ചഴ്സ് ആറു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി. ആദ്യ സ്ഥാനങ്ങള്‍ നേടിയ വിയാ റയലും റാപ്പിഡും നോക്കൗട്ടില്‍ പ്രവേശിച്ചു.
പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലും അടുത്ത റൗണ്ടില്‍ കടന്നു. ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തില്‍ അവര്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് കുറാബാഗിനെ പരാജയപ്പെടുത്തി. അലക്സാണ്ടര്‍ ലകാസെറ്റിയാണ് നിര്‍ണായ ഗോള്‍ കുറിച്ചത്.
ഗ്രൂപ്പ് എല്ലില്‍ വിഡിയെ സമനിലയില്‍ തളച്ച് ഗ്രൂപ്പ്് ചാമ്പ്യന്മാരായ ചെല്‍സി നോക്കൗട്ടില്‍ കടന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. വില്ലിയന്, ജിറൂദ് എന്നിവരാണ് ചെല്‍സിക്കായി സ്കോര്‍ ചെയ്തത്. വിഡിക്കായി അമ്പാടു, നെഗോ എന്നിവര്‍ ഗോളടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: