ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ഹോളണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം മോശം അമ്പയറിങ്ങെന്ന് ആരോപണം. മത്സരത്തിന്റെ അവസാന നിമിഷം പ്രതിരോധനിരക്കാരന്‍ അമിത് രോഹിദാസിനെ മഞ്ഞകാര്‍ഡ് കാട്ടിയത് അമ്പയറുടെ തീരുമാനം തെറ്റാണെന്ന് ഇന്ത്യന്‍ ടീം വാദിക്കുന്നു.
ഉശിരന്‍ പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ഹോളണ്ടിനോട് തോറ്റത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയം സമ്മാനിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ അവരോട് ആദ്യം മാപ്പ് ചോദിക്കുന്നു. അമ്പയര്‍മാരുടെ നിലവാരം മെച്ചപ്പെടുന്നില്ലെങ്കില്‍ ഇത്തരം ഫലങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. അ്മ്പയര്മാരുടെ പിഴവുകൊണ്ട് ഇന്ത്യ ഈ വര്‍ഷം തോല്‍ക്കുന്ന രണ്ടാമത്തെ ടൂര്‍ണമെന്റാണിതെന്ന് ഇന്ത്യന്‍ കോച്ച് ഹരേന്ദ്ര സിങ് പറഞ്ഞു.
അതേസമയം, അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് വെളിപ്പെടുത്തി. തോല്‍വി ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷെ ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്റെ ചില വകുപ്പുകള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് കോച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: