പാലക്കാട്: രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന പട്ടാളക്കാരെപോലെയാണ് കായികതാരങ്ങളെന്ന് ക്രീഡാഭാരതി ദേശീയ ഉപാധ്യക്ഷന്‍ ഒളിമ്പ്യന്‍ ഗോപാല്‍കൃഷ്ണ സെയ്നി. ക്രീഡാഭാരതിയുടെ നാലാമത് ജീജാബായ് പുരസ്കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക താരം മത്സരത്തിനിടെ രാജ്യത്തെയാണ് സ്വപ്നം കാണുന്നത്. ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ലോകപ്രശസ്തയായ പി.യു.ചിത്രയുടെ ഉയര്‍ച്ചക്ക് കാരണക്കാരായ രക്ഷിതാക്കള്‍ ആദരമര്ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജീജാബായ് പുരസ്ക്കാരം പി.യു.ചിത്രയുടെ അമ്മ വസന്തകുമാരി ഉണ്ണികൃഷ്ണന് ഒളിമ്പ്യന്‍ ഗോപാല്‍കൃഷ്ണ സെയ്നിയും ആര്‍എസ്എസ് ക്ഷേത്രീയ പ്രചാര്‍ പ്രമുഖ് പി.ആര്.ശശിധരനും ചേര്‍ന്ന് നല്കി. ജീജബായ് യുടെ വെങ്കലപ്രതിമയും, പ്രശംസാപത്രവും,25000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. സ്വാഗതസംഘം ചെയര്മാന് ജി.കെ.പിള്ള അധ്യക്ഷതവഹിച്ചു. കായികതാരം പി.യു.ചിത്ര, അച്ഛന് ഉണ്ണികൃഷ്ണന്,പരിശീലകന് സിജിന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാര്‍ പ്രമുഖ് പി.ആര്.ശശിധരന് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലയിലെ നൂറോളം ദേശീയ താരങ്ങളെയും അധ്യാപകരെയും, പരിശീലകരെയും, സ്പോര്‍ട്സ് ലേഖകരെയും ആദരിച്ചു. ക്രീഡാഭാരതി സംസ്ഥാന അധ്യക്ഷന്‍ നെ.പ.മുരളി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ജി.സജീവ്കുമാര്‍,സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.എം.രാജേന്ദ്രന്, വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, പ്രൊഫ.ഇ.ഗോപീകൃഷ്ണന്, എസ്.എസ്.കൈമള്‍, പി.കെ.രാജു,ജില്ലാസെക്രട്ടറി അഡ്വ.എം. പി.രാജീവ്, അഡ്വ.വി.ഗിരീശന്,പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, കൗണ്‍സിലര്‍ വി.നടേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: