തിരുവനന്തപുരം: ആത്മഹത്യയെന്നു കരുതിയ വഴയില വേറ്റിക്കോണം കാവടിത്തല വിമലഹൃദയ മാതാ മലങ്കര കാത്തോലിക്ക പള്ളി വികാരി ഫാ. ആല്ബിന് വര്‍ഗീസിന്റെ (34) മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കളും മലങ്കര കത്തോലിക്ക സഭയും. കൊട്ടാരക്കര അലക്കുഴി തേവലപ്പുറത്ത് വര്‍ഗീസ് ഓമന ദമ്പതികളുടെ മകനായ ഫാ. ആല്‍ബിനെ ബുധനാഴ്ച വൈകിട്ട് ഏഴിനാണ് ദേവാലയത്തോടു ചേര്‍ന്നുള്ള മന്ദിരത്തിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആല്ബിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തിലെ ദൂരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു സഹോദരന് റോബിന് വര്‍ഗീസും മേജര്‍ അതിരൂപത വികാരി ജനറല്‍ മാത്യു മനക്കരക്കാവില്‍ കോര്‍എപ്പിസ്കോപ്പയും മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്കി
ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടു പോകാനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിശ്വാസികളും നാട്ടുകാരും തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാലേ മൃതദേഹം മാറ്റാന്‍ അനുവദിക്കൂവെന്നു അറിയിച്ചതിനെ തുടര്‍ന്നു കമ്മീഷണര്‍ ഉള്‍പ്പെടെ എത്തി. ഉന്നത ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തി വിശദമായ തെളിവെടുപ്പു നടത്തി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വൈദികന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നു വിശ്വാസികള്‍ ആവശ്യപ്പെട്ടു. ഇതു വരെ നടത്തിയ അന്വേഷണം തൃപ്തികരമാണെന്നു സഭാ അധികൃതരും പറഞ്ഞു .സംസ്കാര ചടങ്ങുകള്‍ കൊട്ടാരക്കര അലക്കുഴി മലങ്കര കത്തോലിക്ക പള്ളിയില്‍ നടന്നു. സഹോദരങ്ങള്‍ : റോബിന്വര്ഗീസ് , ജാസി വര്‍ഗീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: