ഇടുക്കി: മഴനിഴല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മറയൂരിന് സമീപത്തെ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ചിത്രശലഭ സര്‍വേ തുടങ്ങി. മൂന്നാര്‍ വന്യജീവി വിഭാഗത്തിന് കീഴില്‍ വരുന്ന മൂന്ന് റേഞ്ചുകളും ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്നാണ് സര്‍വേ നടത്തുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ വിവിധ കാലാവസ്ഥകളില്‍ നടത്തിയ സര്‍വേകളില്‍ നിന്നായി ഇതുവരെ 240 ചിത്രശലഭങ്ങളെ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏഴ് ബ്ലോക്കുകളായി തിരിച്ചാണ് സര്‍വേ പുരോഗമിക്കുന്നത്. എല്ലാത്തരം വനങ്ങളും ഒപ്പം വരണ്ട മുള്ക്കാടുകളുമുള്ള കേരളത്തിലെ ഏക വനപ്രദേശമാണ് തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ചിന്നാര്‍.
മാങ്ങാപ്പാറ, ഒലിക്കുടി, ചിന്നാര്‍, ചുങ്കം, കരിമുട്ടി, പാളപ്പെട്ടി, അലാംപെട്ടി എന്നിങ്ങനെയുള്ള സ്ഥലങ്ങളെ ബ്ലോക്കുകളായി തിരിച്ച് അറുപതു പേരടങ്ങുന്ന സംഘമാണ് മുന്നുദിവസത്തെ പഠനം നടത്തുന്നത്. ഓരോ സംഘത്തിലും നാലു സന്നദ്ധ പ്രവര്‍ത്തകരെ കൂടാതെ ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, രണ്ട് വാച്ചര്‍മാര്‍, ഒരു ട്രക്കര്‍ എന്നിവരുണ്ട്. പളനി ബുഷ്, ബ്രൈണ്‍ നീലഗിരി ടിറ്റ് തുടങ്ങിയ അപൂര്‍വയിനം ശലഭങ്ങളെ കഴിഞ്ഞ സര്‍വെകളില്‍ കണ്ടെത്തിയിരുന്നു.കേരളത്തില്‍ ഇവ ചിന്നാറില്‍ മാത്രമാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: