തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ മാനസിക രോഗിയല്ലെന്ന് സഹോദരി. വേണുഗോപാലന്‍ നായര്‍ക്കെതിരെ തെറ്റായ പരാമര്‍ശം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും, വാര്‍ത്ത പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് ന്യൂസിനെതിരേയും നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
സഹോദരന് മാനസിക രോഗിയെന്ന് ആരോപിക്കുന്നവര്‍ അതുതെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു. ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല. വേണുഗോപാലന്‍ നായര്‍ തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. ഇത്തരത്തില്‍ ഒന്ന് മന്ത്രിമാരുടെ കുടുംബത്തില്‍ ആയിരുന്നു നടന്നതെങ്കില്‍ അവര്‍ ഇങ്ങനെ സംസാരിക്കുമോ. ഇവിടെ ശരണം വിളിക്കുന്നവരെ മാനസികക രോഗിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിനു സമീപത്തെ ബിജെപിയുടെ സമരപ്പന്തലിലെത്തിയാണ് വേണുഗോപാലന്‍ നായര്‍ തീകൊളുത്തി മരിച്ചത്. ശബരിമല വിഷയത്തിലുള്ള സങ്കടത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് തീകൊളുത്തുന്നതിനിടെ ഇയാള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: