ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മൂന്ന് ഭീകരരും, ആറ് സാധാരണക്കാരും കൊല്ലപ്പെട്ടു. സൈന്യത്തെ കല്ലെറിയുന്നതിനിടെയാണ് സാധാരണക്കാര്‍ക്ക് വെടിയേറ്റത്. പുല്‍വാമ ജില്ലയിലെ ഖര്പോര സിര്ണോ ഗ്രാമത്തില്‍ ഭീകരര്‍ ഉള്ളതായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പോലീസിന്റേയും സിആര്‍പിഎഫിന്റേയും നേതൃത്വത്തിലാണ് ഭീകരര്‍ക്കായി അന്വേഷണം നടത്തിയത്. ഇതില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സഹൂര്‍ ഥാകര്‍, അദ്നന് വാണി. താഹിര്‍ ഹിസ്ബി എന്ന് വിളിക്കുന്ന സഹൂര്‍ അഹമ്മദ് കര് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരര്‍. ഇതില്‍ ഥാകര്‍ മുമ്പ് കരസേനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. ഒരുവര്‍ഷം മുമ്പ് സൈന്യത്തില്‍ നിന്ന് എകെ-47 തോക്കുമായി ഒളിച്ചോടിപ്പോവുകയായിരുന്നു. ഏറ്റുമുട്ടലിനുശേഷം പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യം ഉണ്ടോയെന്ന് സുരക്ഷാ സൈന്യം അന്വേഷണം നടത്തി വരികയാണ്.
അതേസമയം കൊല്ലപ്പെട്ട സാധാരണക്കാരില്‍ രണ്ടുപേര്‍ യുവാക്കളാണ്. അമീര്‍ അഹമ്മദ്. അബിദ് ഹുസ്സൈന്‍ എന്നിവരാണ് മരിച്ചത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവരേയും സുരക്ഷാ സൈന്യം പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലക്ഷിക്കാനായില്ല. സംഭവത്തില്‍ പുല്‍വാമ ജില്ലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ്, റെയില്‍ സര്‍വ്വീസുകള്‍ താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: