തിരുവനന്തപുരം : നിരക്ക് വര്‍ദ്ധിപ്പിക്കാനാവാതെ മുന്നോട്ട് പോകാനാവില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇക്കാര്യത്തിന് അന്തിമ തീരുമാനം കെക്കൊള്ളുന്നത് റഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൻകിടക്കാരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കി ഇടത്തരക്കാരെ സംരക്ഷിക്കുമെന്ന വാഗ്ദാനം സൗകര്യപൂർവ്വം മറന്നാണ് പുതിയ തീരുമാനം. ചെറുകിടക്കാർക്ക് 20 ശതമാനം വർദ്ധനവ് നിർദേശിക്കുമ്പോൾ കൂടുതൽ വൈദ്യൂതി ഉപയോഗിക്കുന്നവർക്ക് നിരക്ക് കുറയും.ഗാർഹിക ഉപയോക്താക്കളിൽ ബഹുഭൂരിപക്ഷവും ഉൾപ്പെടുന്നത് 51-100 യൂണിറ്റ് ഉപഭോക്താക്കളുടെ പട്ടികയിലാണ്.അവർക്ക് നിലവിലുള്ള തുക 3.40 ത്തിൽ നിന്ന് 4.20 രൂപയാകും.
എന്നാൽ 151 മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ ഇപ്പോഴത്തെ നിരക്ക് 6.10 രൂപയിൽ നിന്ന് 5.80 രൂപയായി കുറയ്ക്കും. ഒപ്പം 201 മുതൽ 250 യൂണിറ്റ് വരെയുള്ളവർക്ക് 7.30 രൂപ 6.50 രൂപയായി കുറയും. 301–350 വിഭാഗത്തിൽ നിലവിലെ നിരക്കിൽ 10 പൈസയുടെ വർധനയൊഴിച്ചാൽ മറ്റു സ്ലാബുകളിലും നിരക്ക് കുറയുകയാണ്.
അതേ സമയം 41 യൂണിറ്റ് മുതൽ 50 യൂണിറ്റ് വരെ 2.90 എന്ന നിലവിലുള്ള നിരക്ക് 3.50 ആക്കാനാണു ശുപാർശ.കുറഞ്ഞ ചിലവിൽ വൈദ്യൂതി വാങ്ങി കൂടിയ നിരക്കിൽ വിൽക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് ബോർഡിന്റെ പുതിയ തീരുമാനമെന്നത് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: