ഗാങ്ഷൂ: ഇന്ത്യന്‍ താരം പി.വി. സിന്ധു ലോക ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. അതേസമയം പുരുഷവിഭാഗത്തില്‍ സമീര്‍ വര്‍മ സെമിയില്‍ തോറ്റു പുറത്തായി.
വീരോചിത പോരാട്ടം കണ്ട സെമിഫൈനലില്‍ സിന്ധു നേരിട്ടുളള ഗെയിമുകള്‍ക്ക് തായ്ലന്‍ഡിന്റെ റാറ്റ്ചനോക്ക് ഇന്റാനോണിനെ പരാജയപ്പെടുത്തി. സ്കോര്‍ 21-16, 25-23. ഫൈനലില്‍ നസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബീവന്‍ ഴാങ്ങിനെ മറികടന്ന സിന്ധു സെമിയില്‍ ഉശിരന്‍ പോരാട്ടം കാഴ്ചവച്ചു. ആദ്യ ഗെയിം 21-16 ന് അനായാസം നേടി. രണ്ടാം ഗെയിമില്‍ ഇന്റാനോണും ഒപ്പത്തിനൊപ്പം പൊരുതിയതോടെ മത്സരം ആവേശഭരിതമായി. അവസാന നിമിഷങ്ങളില്‍ മികവ് പുലര്‍ത്തിയ സിന്ധു 25-23 ന് രണ്ടാം ഗെയിമും സ്വന്തമാക്കി ഫൈനലില്‍ പ്രവേശിച്ചു.
പുരുഷന്മാരുടെ സെമിഫൈനലില്‍ സമീര്‍ വര്‍മ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ചൈനയുടെ ഷി യുക്വിയോട് തോറ്റു. ആദ്യ ഗെയിമില്‍ മികവ് കാട്ടിയ സമീര്‍ വര്‍മയ്ക്ക് അവസാന രണ്ട് ഗെയിമുകളില്‍ പിടിച്ചുനില്‍ക്കാനായില്ല. 21-12, 20-22,17-21 എന്ന സ്കോറിന് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: