ന്യൂദല്‍ഹി: കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലുള്ളവരുമായി പ്രധാനമന്തി നരേന്ദ്ര മോദി നമോ ആപ്പ് വഴി നടത്തിയ ആശയ സംവാദം പ്രത്യേകതകള്‍ നിറഞ്ഞത്. കേരളത്തിന് കേന്ദ്രം നല്കിയ സഹായങ്ങളെല്ലാം അക്കമിട്ട് നിരത്തിയ അദ്ദേഹം കേന്ദ്രം ഒരിക്കലും സംസ്ഥാനത്തോട് പുറംതിരിഞ്ഞു നിന്നിട്ടില്ലെന്നും വ്യക്തമാക്കി.
കേരളത്തില്‍ ബിജെപി അധികാരത്തിലില്ല, പക്ഷേ, കേരള ജനതയുടെ ക്ഷേമ-ഐശ്വര്യ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയാണ്, അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊണ്ണൂറായിരം പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുന്നുണ്ട്. നാലര വര്‍ഷത്തിനിടെ രണ്ടേകാല്‍ ലക്ഷം ശൗചാലയങ്ങള്‍ പുതുതായി പണിതു. 1,000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് കേന്ദ്ര സര്‍ക്കാര്‍ പണിത് നല്കി. 50 ലക്ഷം മുദ്രാവായ്പകളിലൂടെ 25,000 കോടി രൂപ വിവിധ മേഖലയില്‍ സംരംഭകര്‍ക്ക് നല്കി. രണ്ടു ലക്ഷം പേര്‍ക്ക് എല്ലാ സൗകര്യവുമുള്ള വീടുകള്‍ നിര്‍മിച്ചു നല്കി. മോദി പറഞ്ഞു.
കേരളത്തില്‍ 19 ദേശീയപാതാ വികസനത്തിന് 3,500 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കി. സാഗര്‍മാലാ പദ്ധതിയില്‍ വിവിധ തുറമുഖങ്ങളുടെ നവീകരണത്തിന് കേരളത്തില്‍ നാല് പദ്ധതികളും അനുവദിച്ചു. മൂന്നു മാസം മുമ്പ് പ്രളയം വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പം നിന്നു. കേന്ദ്രം കേരളത്തിനൊപ്പമുണ്ടാകും, അദ്ദേഹം പറഞ്ഞു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: