ന്യൂദല്‍ഹി : അഗസ്റ്റ വെസ്റ്റലാന്‍ഡ് വിവിഐപി ചോപ്പര്‍ ഇടപാട് കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേല്‍ രണ്ട് വ്യാമസേന ഉദ്യോഗസ്ഥരുടെ വിമാനക്കൂലി വഹിച്ചിരുന്നെ്ന്ന് സിബിഐ. വീചാരണയ്ക്കിടെ പ്രത്യേക കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
ഇതുപ്രകാരം 2009- 13 കാലയളവില്‍ ഈ ഉദ്യോഗസ്ഥര്‍ കുടംബാംഗങ്ങളോടൊപ്പം യാത്രചെയ്തിരുന്ന വിമാനച്ചെലവാണ് മിഷേല്‍ വഹിച്ചിരുന്നത്. നിലവില്‍ എയര്‍ഫോഴിസില്‍ നിന്നും വിരമിച്ച ഇരുവര്‍ക്കുമായി 92 ലക്ഷം രൂപയാണ് ഇയാള്‍ ചെലവാക്കിയിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവിരങ്ങള്‍ വെളിപ്പെടുത്താന്‍ സിബിഐ തയ്യാറായില്ല.
മിഷേനിലെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടു തരണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റഡി കാലാവധി കോടതി നാലു ദിവസത്തേയ്ക്ക് കൂടി നീട്ടി. അഞ്ചു ദിവസത്തേയ്ക്കാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. ഈ മാസം നാലിനാണ് മിഷേലിനെ ദുബായ് പോലീസ് ഇന്ത്യയ്ക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: