കൊളംബോ: യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവ് റെനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. 51 ദിവസത്തോളം നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ മൂലം മഹീന്ദ രാജപക്സെ പ്രധാനമന്ത്രി പദം ശനിയാഴ്ച രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്നാണ് വിക്രമ സിംഗെ ചുമതലയേറ്റത്. പ്രിസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ ഓക്ടോബര്‍ 26നാണ് വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിക്കുന്നത്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും പ്രസിഡന്റിന്റെ ഈ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
അതിനിടെ വിക്രമസിംഗെയെ പ്രധാനമന്തിയാക്കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പ് രാജപക്സെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെയാണ് രാജപക്സെ പ്രധാനമന്ത്രി പദം രാജി വെയ്ക്കുന്നതായി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: