ബെംഗളൂരു: കര്‍ണ്ണാടക മുദോലിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഈ സമയം ഫാക്ടറയില്‍ പത്തോളം പേര് ഉണ്ടായിരുന്നതായാണ് വിവരം. മുന്‍ കര്‍ണ്ണാടക മന്ത്രിയും ബിജെപി എംഎല്‍എയുമായ മുര്‍ഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയുടെ മൂന്നു നില കെട്ടിടം നിലംപൊത്തി. നാലുപേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയില്‍ എത്തിയശേഷവുമാണ് മരിച്ചത്.
സംഭവ സ്ഥലത്ത് ഇനിയും തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം ബോയിലര്‍ പൊട്ടിത്തെറിക്കാനുണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: