കുവൈത്ത് സിറ്റി : കുവൈത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ ചെലവ് വഹിക്കാന്‍ സന്നദ്ധതയുള്ള ഗ്യാരണ്ടറും വേണം. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഇതുപ്രകാരം സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന പ്രവാസികള്‍ ഗ്യാരണ്ടിയറെ കണ്ടെത്തി രേഖകകളില്‍ ഒപ്പുവെപ്പിച്ചെങ്കില് മാത്രമേ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സകള്‍ രോഗിക്ക് ലഭ്യമാകൂ. ഏതെങ്കിലും കാരണത്താല്‍ രോഗിക്ക് ഫീസ് അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ചികിത്സാച്ചെലവ് ഗ്യാരണ്ടിയറില്‍ നിന്ന് ഈടാക്കുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇത് ഗ്യാരണ്ടിയര്‍ നല്‍കിയില്ലെങ്കില്‍ നിയമനടപടിയും ഉണ്ടാകും.
അതേസമയം ആശുപത്രികളില്‍ അഡ്മിറ്റ് ആയിക്കഴിഞ്ഞാല്‍ പിന്നീട് വേണ്ടിവരുന്ന ചികിത്സകളില്‍ ഭൂരിഭാഗത്തിനു ഫീസ് ഈടാക്കുന്ന രീതി സര്‍ക്കാര്‍ ആശുപത്രകളില്‍ നേരത്തെ തുടങ്ങിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: