കെ.സി. നാരായണിയമ്മയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍)
കണ്ണൂര്‍: വനിതാ മതില് കെട്ടും മുമ്പ് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്കുന്ന സിപിഎം നേതൃത്വവും ഓര്‍ക്കണം പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയായി ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട ഈ അമ്മയെ. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു ഈ ക്രൂരത.
മാര്‍ക്സിസ്റ്റുകാര്‍ വെട്ടി കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ചാവശ്ശേരിയിലെ ഉത്തമന്റെ ഭാര്യയും കഴിഞ്ഞ വര്‍ഷം പിണറായിയില്‍വെച്ച് പട്ടാപകല്‍ സിപിഎം സംഘം വെട്ടിക്കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രമിത്തിന്റെ അമ്മയുമായ പിണറായിയിലെ കെ.സി. നാരായണിയമ്മയാണ് മാര്‍ക്സിസ്റ്റ് ക്രൂരതയുടെ ദുരിതംപേറി ഇന്നും ജീവിക്കുന്നത്.
രമിത്തിനെ 2016 ഒക്ടോബര്‍ 13ന് പട്ടാപകല്‍ സഹോദരിക്ക് മരുന്ന് വാങ്ങാനായി പിണറായി ടൗണില്‍ എത്തിയപ്പോള്‍ സിപിഎം സംഘം കൊലപ്പെടുത്തി. സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്ന ബിജെപി പ്രവര്‍ത്തകനായ ഉത്തമനെ 2002 മെയ് 22ന് ബസ്സ് തടഞ്ഞു നിര്‍ത്തി ബലമായി പിടിച്ചിറക്കി സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവിനെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയ മാര്‍ക്സിസ്റ്റ് അക്രമികള്‍ എന്തിന് തന്റെ മകനേയും തന്റെ കണ്മുന്നിലിട്ട് കൊലപ്പെടുത്തിയെന്ന് മനസ്സിലാകാതെ ആ ദുഃഖംപേറി പിണറായിയിലെ വീട്ടില്‍ ജീവിതം നയിക്കുകയാണ്.
പ്രതികളെല്ലാം ഇപ്പോഴും എന്റെ കണ്മുന്നിലൂടെ നടന്നു പോകുന്നുവെന്നും ഭര്‍ത്താവിന്റെയും മകന്റെയും വേര്‍പാട് താങ്ങാനാവുന്നതിലുമപ്പുറമാണന്നും ഗദ്ഗദ കണ്ഠയായി കണ്ണീരു പൊഴിച്ചു കൊണ്ട് നാരായണി പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ സ്ത്രീകളോട് ചെയ്യന്ന ഭീകരത തുറക്കപ്പെടുകയാണ്.
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറപിടിച്ച് സ്ത്രീസമത്വത്തിനും നവോത്ഥാന ആശയങ്ങള്‍ നിലനിര്‍ത്താനുമെന്ന വ്യാജേന സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്ന വനിതാ മതില് കെട്ടുന്നതിന് മുന്നേ ഇത്തരത്തില്‍ ദുഃഖം പേറി ജീവിക്കുന്ന അമ്മമാരുടെ കണ്ണീരുകാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: