സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ 14-ാം ദിവസം സി.കെ. പത്മനാഭനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സമരപ്പന്തലില്‍ സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ മരണം ദുര്‍വ്യാഖ്യാനിച്ച സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പന്മാരെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ 14-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാക്യഷ്ണനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് ആരംഭിച്ച നിരാഹാര സമരം ഏഴാം ദിവസം പിന്നിട്ടു.
രാഷ്ട്രീയമായി അടിമപ്പണി ചെയ്യുന്ന പോലീസാണ് കേരളത്തിലുള്ളത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മാഹുതി ചെയ്ത വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ പറയുന്നത് കള്ളമാണ്. വേണുഗോപാലന്‍ നായര്‍ ബിജെപി നേതാവ് സി.കെ. പദ്മനാഭനോട് പറഞ്ഞതാണു മരണമൊഴി. എന്നാല്‍ സി.കെ. പദ്മനാഭന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയാറായില്ല. സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ ഓരോന്നായി പൊളിയാന്‍ പോവുകയാണ്. ബിജെപിയെ പല തട്ടിലാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ശബരിമല കര്‍മസമിതി 26ന് പ്രഖ്യാപിച്ചിരിയ്ക്കുന്ന അയ്യപ്പജ്യോതിക്ക് ബിജെപി പൂര്‍ണ പിന്തുണ നല്‍കുന്നതായും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, ജി. രാമന് നായര്‍, ജെ.ആര്. പത്മകുമാര്‍, വി.കെ സജീവന്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഒബിസി മോര്‍ച്ച പ്രവര്‍ത്തകരും വാമനപുരം മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരുമാണ് ഇന്നലെ സി.കെ. പത്മനാഭന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: