കോട്ടയം: ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ കുത്സിതശ്രമം നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ഇടതുപക്ഷ സഹയാത്രികരായ ഭിന്നലിംഗക്കാരെ സ്ത്രീവേഷത്തില്‍ ശബരിമല ദര്ശനത്തിനയച്ചത് ഇതിന്റെ ഭാഗമാണ്. ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡേഴ്സിന്റെ ലക്ഷ്യം അയ്യപ്പദര്‍ശനമല്ല, മറിച്ച് ആചാരലംഘനമാണെന്ന് അവരുടെ നീക്കത്തിലൂടെ തെളിയുന്നു.
ശബരിമലയെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശമായി നിലനിര്‍ത്തി നിരോധനാജ്ഞ നീട്ടിക്കൊണ്ടു പോകുകയെന്ന ഗൂഢപദ്ധതിയും ഇതിന് പിന്നിലുണ്ട്. ശബരിമലയെ കലാപഭൂമിയാക്കി ചിത്രീകരിക്കുന്ന പ്രവണതയും സര്‍ക്കാരിനുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്താന്‍ തടസമില്ലെന്നും, അവരുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നുമുള്ള അനുകൂല അഭിപ്രായങ്ങള്‍ തന്ത്രി, പന്തളം കൊട്ടാരം, അയ്യപ്പഭക്തസംഘടനകള്‍ രേഖപ്പെടുത്തിയിട്ടും വിവാദമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: