ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിലപാടുകള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ ഇന്നലെ ഒരു കരിമ്പ് കര്ഷകന് കൂടി ആത്മഹത്യ ചെയ്തു.
കോപ്പാല്‍ ജില്ലയില്‍ തിഗരി താലൂക്കില്‍ കരിമ്പ് കര്‍ഷകനായ സന്ന ഹനുമന്തപ്പ (44) ആണ് മരിച്ചത്. 15 ലക്ഷത്തിന്റെ കട ബാധ്യതയായിരുന്നു ഹനുമന്തപ്പയ്ക്ക് ഉണ്ടായിരുന്നത്.
ഇതോടെ കോണ്‍ഗ്രസും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരുകളും സംസ്ഥാനത്ത് ഭരണത്തിലിരുന്ന അഞ്ചര വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 3619 ആയി. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ രണ്ടു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ചര മാസം പിന്നിടുമ്പോള്‍ 800 കര്‍ഷകരുടെ 50,000 രൂപയ്ക്ക് താഴെയുള്ള വായ്പ മാത്രമാണ് എഴുതിത്തള്ളിയത്. ബജറ്റിനു ശേഷം സംസ്ഥാനത്ത് ഒരു കര്‍ഷക കുടുംബം ഉള്‍പ്പെടെ 69 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.
ബജറ്റില്‍ രണ്ടു ലക്ഷം രൂപ പരിധിവച്ചതിലും കാര്‍ഷിക വായ്പാ എഴുതിതള്ളല്‍ ആനുകൂല്യ പരിധിയില്‍ നിന്ന് സ്വകാര്യ ബാങ്കുകളെ ഒഴിവാക്കിയതിലും മനംനൊന്ത് ജൂലൈയില്‍ മാത്രം 24 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
2013 ഏപ്രില്‍ മുതല്‍ 2017 നവംബര്‍ വരെ 3515, 2017ന് ശേഷം ഇതുവരെ 104 കര്‍ഷകരും ജീവനൊടുക്കി. ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതലും കരിമ്പ് കര്‍ഷകരാണ്, തൊട്ടുപിന്നില്‍ നെല്‍കര്‍ഷകരും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന 2015-16 കാലയളവിലാണ് 1483 പേര്. കുറവ് ബിജെപി അധികാരത്തിലുന്ന 2013 കാലയളവില്‍ -106 പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: