കെയ്റോ: ഈജിപ്തിലെ പിരമിഡുകള്‍ക്കിടയില്‍ 4,400 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി. പിരമിഡുകള്‍ക്കിടയില്‍ നടത്തുന്ന പര്യവേഷണങ്ങള്‍ക്കിടയിലാണ് സക്വാറയില് ശവക്കല്ലറ കണ്ടെത്തിയത്.
അഞ്ചാം രാജവംശത്തില്പെട്ട ഫറോവ നെഫെരിര്ക്കരെയുടെ കാലത്ത് ഉന്നത പദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണിതെന്ന് പര്യവേഷകര്‍ പറഞ്ഞു. കല്ലറയില്‍ പുരോഹിതന്റേയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ കൊത്തിയിട്ടുണ്ട്. അസാധാരണമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കല്ലറ, കൊത്തുപണികളാലും ചിത്രങ്ങളാലും അലങ്കരിച്ചിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അല്‍ എനാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: