ബാങ്കോക്ക്: മിസ് യൂണിവേഴ്സ് കിരീടം ഫിലിപ്പീന്‍സിന്റെ കട്രിയോണ എലീസ ഗ്രേയ്ക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 93 മത്സരാര്‍ത്ഥികളോട് പൊരുതിയാണ് എലീസ കിരീടം ചൂടിയത്. അതേസമയം ഇന്ത്യയുടെ നേഹാല്‍ ചുഡാസാമയ്ക്ക് അവസാന 20ല്‍ ഇടം നേടാനായില്ല.
ദക്ഷിണാഫ്രിക്കയുടെ ടാമറിന് ഗ്രീനും വെനസ്വേളയുടെ സ്തെഫാനി ഗുട്ടെറെസും യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുകളായി. സ്പെയിനിന്റെ ആംഗല പോണ്‍സ് എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതി മത്സരത്തില്‍ പങ്കെടുത്തതും ഇത്തവണത്തെ മത്സരത്തിന്റെ പ്രത്യേകതയായി.
ലാറ ദത്തയാണ് മിസ് യൂണിവേഴ്സ് കിരീടം അവസാനമായി ഇന്ത്യയിലെത്തിച്ചത്. 2000ത്തിലാണ് ലാറ ദത്തക്ക് കിരീടം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: