കോഴിക്കോട്: വനിതാ മതിലുമായി സംബന്ധിച്ചുള്ള അവ്യക്തത നീക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഭീഷണിപ്പെടുത്തി സ്ത്രീകളെ വനിതാമതിലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലെന്നാല്‍ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമക്കണം. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരേയും ആശാ വര്‍ക്കര്‍മാരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വനിതാ മതിലെന്നാല്‍ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമക്കണം. നവോത്ഥാനത്തില്‍ പുരുഷന്മാര്ക്ക് ഒരു പങ്കും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ പാടില്ല. ശബരിമല സമരവുമായി ബന്ധപ്പെട്ട് 22 ദിവസം ജയിലില്‍ കിടന്നിരുന്നു.
ശബരിമലയുടെ പേര് പറഞ്ഞാല്‍ ഒരു സ്ത്രീയും മതിലില്‍ പങ്കെടുക്കില്ല. അതിനാലാണ് വിഷയം മാറ്റി പറയുന്നത്. ഗവേഷണം നടത്തിയതിന് ശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ കഴിയില്ല. പെട്ടന്നുള്ള സാഹചര്യങ്ങളോട് പ്രതികരിച്ചാണ് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞു. ഇനി അത് തിരിച്ചെടുക്കാന്‍ പറ്റില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് പിരിച്ചുവിട്ട് യുഡിഎഫില്‍ ലയിക്കണം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണോ എല്‍ഡിഎഫ് കേരളത്തില്‍ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരെ അധികാരത്തിലേറ്റാനാണ് ശ്രമമെന്ന് എല്‍ഡിഎഫ് തുറന്നു പറയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
വീഡിയോ കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: