ഭോപ്പാല്‍: സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ പ്രതിസ്ഥാനത്തുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് തേജീന്ദര്‍ പാല് ബഗ്ഗ വടക്കന്‍ ദല്‍ഹിയിലെ അശോക്നഗറില്‍ അനിശ്ചിത കാല നിരഹാരം തുടങ്ങി. കമല്നാഥിനുപകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കും വരെ സമരം തുടരുമെന്ന് ബഗ്ഗി പറഞ്ഞു.
സിഖുക്കാരെ കൂട്ടക്കൊല ചെയ്ത വ്യക്തിയെയാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുന്നത്. കമല്‍നാഥിന് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നത് വരെ സമരത്തില്‍ തുടരുമെന്ന് തേജീന്ദര്‍ പാല് പറഞ്ഞു. തേജീന്ദര്‍ പാലിന് പിന്തുണയുമായി മറ്റു ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതില്‍ സിഖ് നേതാക്കള്‍ രോഷാകുലരാണ്.84ലെ സിഖ് വിരുദ്ധകലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 84ലെ ചില കലാപക്കേസുകളില്‍ കമല്‍നാഥ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. എന്നാല്‍ തന്നെ കലാപക്കേസ് അന്വേഷിച്ച കമ്മീഷന് കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നാണ് കമല്‍നാഥിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: