മുംബൈ: അന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. രോഗികളും സന്ദര്‍ശകരുമടക്കം 145 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.
എട്ട് ഫയര്‍ എഞ്ചിനുകള്‍ മൂന്നു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയിലെ ഓപ്പറേഷന് തീയറ്ററിന് സമീപമായാണ് തീ പടരുന്നത് ആദ്യം കണ്ടത്. അഞ്ച് നിലയുള്ള ആശുപത്രിയുടെ നാലാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് അധികൃതര്‍ പറയുന്നു.
തീപിടുത്ത സമയം ആശുപത്രിയില്‍ 160ലധികം രോഗികളെങ്കിലും ഉണ്ടായിരുന്നതായിട്ടാണ് അറിവ്. തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും സഹായത്തിന് പോലും കാത്ത് നില്‍ക്കാതെ കെട്ടിടത്തില്‍ നിന്ന് ചാടി. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് ഒടിവുള്പ്പടെയുള്ള പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: