കൊച്ചി : ശബരിമലയിലെ കലാമണ്ഡപത്തില്‍ അയ്യപ്പ സോപാനസംഗീതം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ തിരുവല്ല സ്വദേശി എം.ജെ. ശിവകുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം തേടി.
മൂന്നു വര്‍ഷമായി മണ്ഡലകാലത്ത് ശബരിമല വലിയ നടപ്പന്തലിനു മുന്നിലെ കലാമണ്ഡപത്തില്‍ അയ്യപ്പ സോപാന സംഗീതം വഴിപാടായി അവതരിപ്പിക്കുന്നുണ്ട്. ഇക്കൊല്ലം സുരക്ഷാ പ്രശ്നങ്ങളും പോലീസ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.
മതപരമായ ആചാരങ്ങള്‍ നിഷേധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്. അയ്യപ്പസോപാനസംഗീതം അവതരിപ്പിക്കാന്‍ തന്നെയും പക്കമേളക്കാരെയും അനുവദിക്കണമെന്നും കലാമണ്ഡപത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: