തേഞ്ഞിപ്പലം: ഗവേഷണ മേഖലയില്‍ അനാരോഗ്യകരവും നീതിക്ക് നിരക്കാത്തതുമായ ഇടപെടലുകളുണ്ടാകരുതെന്നും പ്രബന്ധങ്ങള്‍ കോപ്പിയടിക്കുന്നതു പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളിലെ ഗവേഷണങ്ങളുടെ ഗുണഫലങ്ങള്‍ സമൂഹത്തിന് കൂടി ഉപകാരപ്പെടണം. നവീനമായ അറിവുകളാണ് സര്‍വകലാശാലകള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചക്ക് സര്‍വകലാശാലകള്‍ സമൂഹത്തിന്റെ കണ്ണും കാതുമാകണം. വിദ്യാഭ്യാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനൊപ്പം ജനാധിപത്യത്തെയും ശക്തിപ്പെടുത്തണം.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ശക്തമായ നടപടികളുണ്ടാകണം. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാതിരഹിതമായി നടത്താന്‍ സര്‍വകലാശാല അധികൃതര്‍ക്ക് കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: