കൊച്ചി: ഒരു ദിവസം കൂടി കിട്ടിയെങ്കില്‍ അത്രയുമായല്ലോയെന്നു കരുതിയാണ് ചിലര്‍ ജോലിക്ക് വന്നത്. പിരിച്ചുവിടാതിരിക്കാന്‍ സര്‍ക്കാര്‍ എെന്തങ്കിലും ചെയ്തിട്ടുണ്ടാകും എന്നു കരുതിയാണ് മറ്റു ചിലര്‍ വന്നത്. ഡ്യൂട്ടിക്ക് ഡിപ്പോയില്‍ എത്തിയപ്പോള്‍ ജോലിയില്ലെന്ന് ഉറപ്പായി. കുടുംബത്തെ പോറ്റാന്‍ ഉണ്ടായിരുന്ന ഒരേ ഒരു മാര്‍ഗമാണ് അടഞ്ഞത്. ചില നിരാശയോടെ മടങ്ങി. ചില നിയന്ത്രണം വിട്ട് കരഞ്ഞു. ചില രോഷത്തോടെ സര്‍ക്കാരിനെതിരെ പ്രതികരിച്ചു. പത്തു വര്‍ഷം സര്‍വീസുള്ളവര്‍ വരെ നയാപ്പെസ ആനുകൂല്യം പോലും ലഭിക്കാതെ ജോലി പോയി കെഎസ്ആര്‍ടിസിയുടെ നടയിറങ്ങി.
നാലായിരത്തിലേറെ എംപാനല്‍ കണ്ടക്ടര്‍മാരെയാണ് ഹൈക്കോടതി വിധി പ്രകാരം കെഎസ്ആര്‍ടിസി പരിച്ചുവിട്ടത്. എട്ടും പത്തും വര്‍ഷമായി ജോലി നോക്കുന്നവര്‍ വരെ ഇതിലുണ്ട്. ഇനി വീടു പുലര്‍ത്താന്‍ തൊഴിലില്ല. മറ്റു വരുമാനമില്ല. ജോലി നഷ്ടപ്പെട്ട പലര്‍ക്കും ഇനിയുള്ള ദിവസങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നു. ടിക്കറ്റ് യന്ത്രവും ബാഗും എല്ലാം മടക്കി നല്കിയപ്പോള് പലരും വിതുമ്പി.
എം പാനല്‍കാരെ സ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് അവരുടെയും കുടുംബാംഗങ്ങളുടെയും വോട്ട്വാങ്ങിയാണ് പിണറായി സര്‍ക്കാര്‍ അധികാരമേറിയത്. വര്‍ഷം മൂന്നായിട്ടും ഒന്നും ചെയ്തില്ല. നേരത്തെ സര്‍ക്കാര്‍ ഇടപെടുകയും പിഎസ്സി പട്ടികയില്‍ ഉള്ളവരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളിലെങ്കിലും എംപാനല്‍കാരെ നിയമിക്കുകയും ചെയ്തിരുന്നുവെങ്കില്‍ സര്‍വീസുള്ള കുറേപ്പേര്‍ക്കെങ്കിലും പണി പോകാതിരിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: