കോഴിക്കോട്: പട്ടികജാതി വിഭാഗക്കാര്‍ക്കായി അനുവദിക്കുന്ന ഫണ്ടുകള്‍ സംസ്ഥാനത്ത് ചെലവഴിക്കുന്നതില്‍ ദേശീയ പട്ടികജാതി കമ്മീഷന് അതൃപ്തി. ചില വകുപ്പുകള്‍ ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുന്നുണ്ടെങ്കിലും മറ്റു ചില വകുപ്പുകള്‍ കുറച്ചാണ് ഫണ്ട് ചെലവഴിക്കുന്നതെന്നും ചില വകുപ്പുകള്‍ ഫണ്ടുകള്‍ മടക്കുന്നതായും കമ്മീഷന് വൈസ് ചെയര്മാന് എല്‍. മുരുകന് അഭിപ്രായപ്പെട്ടു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്സി, എസ്ടി വിഭാഗക്കാര്‍ക്കായുള്ള പ്രത്യേകപദ്ധതികള്‍ വേണ്ട രീതിയില്‍ നടപ്പാക്കുന്നില്ലെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎംഎവൈ, സ്വച്ഛ്ഭാരത് മിഷന്, മുദ്രയോജന തുടങ്ങി വിവിധ മേഖലകളിലായി അനുവദിച്ച ഫണ്ടുകള്‍ വിനിയോഗിച്ചത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കമ്മീഷന് ആസ്ഥാനത്ത് എത്തിക്കാന്‍ അദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ എസ്സി വിഭാഗത്തില്‍പ്പെട്ട അയ്യപ്പഭക്തരെ പോലീസ് തടയുകയും അറസ്റ്റു ചെയ്യുകയും ചെയ്തതിനെക്കുറിച്ച് സംസ്ഥാനത്ത് നിന്ന് മൂന്നു പരാതികള്‍ ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവരോട് ഇതിനെക്കുറിച്ച് വിശദീകരണം തേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കല്ലുത്താന്‍ കടവ് കോളനി സന്ദര്‍ശിച്ച എല്‍. മുരുകന് കോളനിക്കാര്‍ക്കായി നിര്‍മ്മിക്കുന്ന ഫ്ളാറ്റ് എത്രയും വേഗം വാസയോഗ്യമാക്കി നല്കാന് നടപടി സ്വീകരിക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: