വൈക്കം: മതവരിവര്‍ത്തനത്തിന് വിധേയയായ അഖിലയുടെ അച്ഛന് അശോകന് ബിജെപിയില്‍ ചേര്‍ന്നു. വൈക്കം ടിവിപുരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശബരിമല സംരക്ഷണസദസ്സില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണനാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്.
അശോകന് സിപിഎം പ്രവര്‍ത്തകനും നിരീശ്വര വാദിയുമായിരുന്നു. ക്ഷേത്രാചാരങ്ങള്‍ അംഗികരിക്കാതിരുന്ന അശോകന് ടിവിപുരത്തെ മുന്‍നിര സിപിഎം നേതാവായിരുന്നു. സേലത്ത് പഠിച്ചുകൊണ്ടിരുന്ന ഏക മകള്‍ അഖില പഠനത്തിനിടയിലാണ് എന്‍ഡിഎഫ് വനിതാനേതാവിന്റെ കുരുക്കില്‍ വീണത്. മതപഠനത്തിന്റ പേരില്‍ വിവാദ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിയില്‍ എത്തിച്ചു.
അച്ഛനെയും അമ്മയെയും മതപരിവര്‍ത്തനം നടത്താന്‍ അഖിലയെ നിര്‍ബന്ധിച്ചു.മതതീവ്രവാദ വലയില്‍ അകപ്പെട്ടെ മകളെ രക്ഷിക്കണമെന്നാവശ്വപ്പെട്ട് അശോകന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍ഐഎ അന്വേഷണം നേരിടുന്ന മതവീവ്രവാദി ഷെഫിന് ജഹാനുമായി അഖില വിവാഹം കഴിച്ചതായി അറിയിച്ചു. മകള്‍ തീവ്രവാദികളുടെ കയ്യില്‍ അകപ്പെട്ടെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റു നേതാക്കളെ സമീപിച്ചെങ്കിലും ആരൂം സഹായിക്കാനോ, അന്വേഷിക്കാനോ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: